ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ച വിജയം
ബംഗ്ലാദേശിനെ അഞ്ച് റൺസിന് തളച്ചാണ് ഇന്ത്യ മാച്ച് സ്വന്തമാക്കിയത്
അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് അഞ്ച് റൺസ് വിജയം. ജയത്തോടെ ഇന്ത്യയുടെ സെമി സാധ്യതകൾക്ക് തിളക്കമേറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ സ്‌കോര്‍ 184ല്‍ എത്തിച്ചത്. ഇന്ത്യക്കായി കെ. എല്‍. രാഹുൽ അര്‍ദ്ധ സെഞ്ചുറി നേടി.
രണ്ടാം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസ് 60 റൺസ് നേടി വിജയ പ്രതീക്ഷനൽകി. എന്നാൽ മഴ വില്ലനായതോടെ 16 ഓവറാക്കി ചുരുക്കി വിജയലക്ഷ്യം 151 ആക്കി നിശ്ചയിക്കുകയായിരുന്നു.
ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യക്കായി ഭുവനേഷ്യര്‍ കുമാറും ഹര്‍ദിക്ക് പാണ്ഡ്യയും രണ്ട് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.