മാന്നാറിലെ ശ്രീകലയുടെ കൊലപാതകം: മൂന്ന് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു
ഇരമത്തൂർ ജിനുഭവനിൽ ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ആലപ്പുഴ: മാന്നാറിലെ ഇരമത്തൂർ സ്വദേശിനി ശ്രീകലയെ കൊലപ്പെടുത്തി സെപ്‌ടിക് ടാങ്കിൽ തള്ളിയ കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂർ ജിനുഭവനിൽ ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മുഖ്യപ്രതിയായ ഭർത്താവ് അനിലിനെ ഇസ്രായേലിൽ നിന്ന് എത്തിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2009 ഒക്ടോബറിൽ 23–ാം വയസ്സിലാണ് കലയെ കാണാതായത്. ഭർത്താവും സുഹൃത്തുക്കളുംചേർന്ന് കൊന്ന് ടാങ്കിലിട്ടെന്ന വെളിപ്പെടുത്തലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചെന്നിത്തല തൃപ്പെരുന്തുറ ഐക്കരമുക്ക് മീനത്തേതിൽ കലയുടെ ദുരൂഹതിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.
അറസ്റ് ചെയ്ത മൂന്ന് പേരെ വൈദ്യപരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കും.