ഏഴു വയസ്സുകാരനെ രണ്ടാനച്ഛൻ മര്‍ദ്ദിച്ച സംഭവം; മാതാവ് അറസ്റ്റിൽ
വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ ഉൾപ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്

തിരുവനന്തപുരം: ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ മര്‍ദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അഞ്ജന അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ ഉൾപ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസില്‍ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്‌തിരുന്നു.
തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ ഏഴുവയസ്സുകാരനാണ് രണ്ടാനച്ഛനില്‍ നിന്നും ക്രൂര പീഡനമുണ്ടായത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയില്‍ പറയുന്നു. കുട്ടിയെ ഉപദ്രവിച്ച സമയത്ത് അമ്മ തടഞ്ഞില്ലെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ എടുത്തതും ഇപ്പോള്‍ അറസ്റ്റ് രേകപ്പെടുത്തിയതും.
കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. കുട്ടിയുടെ അടി വയറ്റില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നും നായയെ കെട്ടുന്ന ബെല്‍റ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മര്‍ദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനില്‍ കെട്ടിതൂക്കിയതായും പരാതിയുണ്ട്.