ഷിരൂരിലെ തിരച്ചിലിനിടയിൽ ഇന്ന് സന്ധ്യയോടെ മനുഷ്യൻറെ അസ്ഥി കണ്ടെത്തി
മനുഷ്യൻറെ കൈയുടെ അസ്ഥിയാവാം എന്ന് ദൃസാക്ഷികൾ
ഷിരൂർ: ഷിരൂര് ഗംഗാവാലി പുഴയിൽ നിന്ന് തിരച്ചിലിനിടെ മനുഷ്യൻറെ അസ്ഥി കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് തിരച്ചിലിനിടെ മനുഷ്യൻറെതെന്ന് കരുതപ്പെടുന്ന അസ്ഥിയുടെ ഭാഗം കണ്ടെത്തിയത്. കൈ ഭാഗത്തിൻ്റെ അസ്ഥിയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് കാർവാർ എംഎൽഎ സ്ഥലത്ത് എത്തി. കണ്ടെത്തിയത് മനുഷ്യൻറെ അസ്ഥി തന്നെയാണെന്നാണ് കാഴ്ചക്കാരായിരുന്നവരെല്ലാം പറയുന്നുത്. കാണാതായ അർജുൻ്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ട്.
രാവിലെ ലോഹ ഭാഗവും തടിക്കഷ്ണവും കണ്ടെത്തിയിരുന്നു. നാളെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാല്പയെ ഉൾപ്പെടുത്തി കൊണ്ടുള്ള തിരച്ചിൽ പുഴയിൽ നടത്തും. നിലവിൽ അസ്ഥിഭാഗം പോലീസിന്റെ ലാബിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്ഥി ഭാഗം മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരണം ഉണ്ടാവണമെങ്കിൽ ഡിഎൻഎ പരിശോധന നടത്തണം. അർജുൻ വേണ്ടിയിട്ടുള്ള തിരച്ചിലിനിടയിലെ നിർണായകമായ കണ്ടെത്തലാണ് ഇത്. നാളെത്തന്നെ ശാസ്ത്രീയമായ പരിശോധന നടത്തും. അസ്ഥി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണിപ്പോൾ.