ജാനകിക്കാട് പീഡനം : ഓരാൾ കൂടി അറസ്റ്റിൽ
കുറ്റ്യാടി സ്വദേശി മെർവിനെ റിമാൻഡ് ചെയ്തു
ജാനകിക്കാട്: പതിനേഴുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുറ്റ്യാടി മാവിലപ്പാടിയിലെ മെർവിനെ (22)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.
ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ജാനകിക്കാട്ടിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയായിരുന്നു പീഡനം. ഈ സംഭവത്തിൽ നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ടാമത്തെ പീഡന വിവരം പുറത്തു വന്നത്.
അമ്മയ്ക്കൊപ്പം തോട്ടിൽ അലക്കാനും കുളിക്കാനുമായി പോയ പെൺകുട്ടിയെ നേരത്തെ പ്രതി ചേർത്ത രാഹുലും ഇപ്പോൾ പിടിയിലായ മെർവിനും ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ടുപോയി ചെമ്പനോട പെരുവണ്ണാമൂഴി റോഡിൽ പന്നിക്കോട്ടൂർ വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പുതിയ കേസ്. ഈ മാസം 16നാണ് രണ്ടാമത്തെ സംഭവം.