ജാനകിക്കാട്ടിൽ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, മൂന്ന് പേര്‍ പിടിയില്‍
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു
കുറ്റ്യാടി : കായക്കൊടി സ്വദേശിനിയായ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ജാനകി കാട്ടിൽ വെച്ചാണ് തന്നെപീഡിപ്പിച്ചതെന്ന് പതിനേഴുകാരി പൊലീസിനു മൊഴി നൽകി. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ഈ പരിചയം പ്രതികൾ മുതലെടുക്കുകയായിരുന്നു. ശീതള പനീയത്തിൽ മയക്കു മരുന്ന് കലര്‍ത്തിയ ശേഷം യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കായക്കൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് വിവരം.പോക്സോ കേസ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി, പെണ്‍കുട്ടിയുടെ ബന്ധു വീട്ടിന് സമീപം കൊണ്ട് വിട്ട് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
നാദാപുരം എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യംചെയ്തു വരികയാണ്. തൊട്ടിൽപ്പാലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.